പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് വീണ്ടും അപകടം; മിനി ലോറി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ട്രാന്‍സ്‌ഫോമറിനുള്ളില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്

സമകാലിക മലയാളം ഡെസ്ക്


കൊല്ലം:  കൊല്ലത്ത് വീണ്ടും അപകടം. കൊല്ലം പള്ളിമുക്കില്‍ മിനി ലോറി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തേങ്ങ കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ട്രാന്‍സ്‌ഫോമറിനുള്ളില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. 

ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്കും ഗുരുതര പരിക്കുണ്ട്. ഫയര്‍ഫോഴ്‌സും, പ്രദേശത്തെ ഒരു ജെസിബിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ചവറയില്‍ വാഹനാപകടത്തില്‍ നാലുമരണം

രാത്രി കൊല്ലം ചവറയില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ വാന്‍ ഇടിച്ച് നാലുപേര്‍ മരിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT