കൊട്ടാരക്കര അപകടത്തിന്റെ ദൃശ്യം 
Kerala

'നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടണം', ബൈക്ക് 'പറപ്പിച്ച്' സെല്‍ഫി; യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ഥി അശ്വന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 11.30ന് കൊട്ടാരക്കര പൊലിക്കോട്ട് വച്ച് യുവാക്കള്‍ ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ്  അപകടം. നാലു ന്യൂജെന്‍ ബൈക്കുകളില്ലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈക്കിലെ ആള്‍, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍  സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

അഭ്യാസപ്രകടനം നടത്തിയ 4 ബൈക്കുകള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലായിരുന്നു. മൂന്ന് ബൈക്കുകള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ബൈക്ക് മാത്രമാണ് പിടികൂടാനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം