കൊട്ടാരക്കര അപകടത്തിന്റെ ദൃശ്യം 
Kerala

'നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടണം', ബൈക്ക് 'പറപ്പിച്ച്' സെല്‍ഫി; യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ഥി അശ്വന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 11.30ന് കൊട്ടാരക്കര പൊലിക്കോട്ട് വച്ച് യുവാക്കള്‍ ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ്  അപകടം. നാലു ന്യൂജെന്‍ ബൈക്കുകളില്ലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രെയിമില്‍ കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈക്കിലെ ആള്‍, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍  സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

അഭ്യാസപ്രകടനം നടത്തിയ 4 ബൈക്കുകള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലായിരുന്നു. മൂന്ന് ബൈക്കുകള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ബൈക്ക് മാത്രമാണ് പിടികൂടാനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT