കുട്ടികളുടെ പിതാവ് സഫീര്‍ / ടെലിവിഷന്‍ ചിത്രം 
Kerala

അല്‍ത്താഫിനെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു ?, അനുജനെ കാണാനുമില്ല, ഉമ്മ പിണങ്ങി വേറെ താമസം ; നടുക്കം വിട്ടുമാറാതെ നാവായിക്കുളം 

നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ സമീപത്തെ ക്ഷേത്രക്കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷയും ചെരുപ്പും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പതിനൊന്നുകാരനെ വീട്ടില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം മാറാതെ നാവായിക്കുളം ഗ്രാമം. വീടിനകത്ത് കെട്ടിയിട്ട നിലയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് 11 കാരന്‍ അല്‍ത്താഫിന്റെ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. 

കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അല്‍ത്താഫിന്റെ ഇളയ സഹോദരന്‍ അന്‍ഷാദിനെ കാണാനുമില്ല. ഇതിനിടെ നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ സമീപത്തെ ക്ഷേത്രക്കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷയും ചെരുപ്പും കണ്ടെത്തി. 

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ സഫീറിന്റെ മൃതദേഹം കണ്ടെടുത്തു. ഇളയ കുട്ടിയേയും സഫീര്‍ കുളത്തില്‍ എറിഞ്ഞിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. കുളത്തില്‍ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. 

സഫീറും കുട്ടികളുടെ ഉമ്മയും ദീര്‍ഘനാളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇവരെ വിട്ട് വേറെ വീട്ടിലാണ് സ്ത്രീ കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ സഫീറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

വരുന്നത് പറക്കുംകാറുകളുടെ വിസ്മയ ലോകം; ടെസ്ലയെ പിന്നിലാക്കി പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

SCROLL FOR NEXT