The Kozhikode Medical College ഫയല്‍
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്‌കനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശിയാണ് ഇയാള്‍ എന്നാണ് വിവരം.

നഗരത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി ബാധിച്ചിരുന്ന ഇയാളില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ ഉള്‍പ്പെടെ മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് 11 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ഒരാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ രോഗ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേളാരി പാടാട്ടാലുങ്ങല്‍ സ്വദേശി 11കാരി കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയിരുന്നു.

Another death due to amoebic encephalitis in Kerala. The deceased was 59 old man undergoing treatment at Kozhikode Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT