അഞ്ജലി നായര്‍ 
Kerala

'വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണം'; തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍. പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. താന്‍ ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ അഞ്ജലി പി വി എന്നാണ് ഇവി എമ്മിലെ പേര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച മത്സരാര്‍ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി വി എന്ന പേരിന് പകരം അഞ്ജലി നായര്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

പൊതുജനങ്ങള്‍ക്കിടയില്‍ അഞ്ജലി നായര്‍ എന്ന പേരിലാണ് പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും അഞ്ജലി പറയുന്നു. ഇവിഎമ്മില്‍ മറ്റൊരു പേരെന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി ബാലറ്റ് ഉള്‍പ്പെടെ അച്ചടിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിലപാട് സ്വീകരിക്കുക. നാളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തില്‍ വിശദീകരണം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

'Anjali Nair's name should be on the voting machine'; NDA candidate from Tripunithura moves High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

'ഡ്രാഗണില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ഇല്ല'; കാരണം വെളിപ്പെടുത്തി ടൊവിനോ തോമസ്

'ആട് 3 യുടെ വിജയം ഒരു പ്രതീക്ഷയാണ്; പള്ളിച്ചട്ടമ്പി റിലീസ് മാറ്റണമെന്ന് ഞാൻ പറഞ്ഞാൽ ആ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കേണ്ടി വരും'

ഐപിഎൽ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

'ആ കിറ്റ്കാറ്റ് കേരളത്തിൽ എത്തിയിട്ടില്ല!.., നിങ്ങൾ ശരിക്കുമൊരു ബ്രേക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്', പോസ്റ്റുമായി കേരള ടൂറിസം

SCROLL FOR NEXT