അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആന വിഡിയോ സ്ക്രീൻഷോട്ട്
Kerala

മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി, ദൗത്യസംഘത്തിന് വെല്ലുവിളി; മയക്കുവെടിവെയ്ക്കുക ഒറ്റയ്ക്ക് കിട്ടിയാല്‍ മാത്രം

ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ കണ്ടെത്തി. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികിലാണ് ആന ഉള്ളത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ട്. ഇത് വെല്ലുവിളിയാണ്. മുറിവേറ്റ കൊമ്പനെ ഒറ്റയ്ക്ക് കിട്ടിയാല്‍ മാത്രം മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മയക്കുവെടിവെച്ച് ആനയെ പിടികൂടാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കുങ്കിയാന നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ആനയെ എത്തിക്കാനാണ് ദൗത്യസംഘത്തിന്റെ ആദ്യ ശ്രമം.

വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് സ്ഥലത്തുള്ളത്. മയക്കുവെടി നല്‍കി കൊമ്പനെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനാണ് നീക്കം. ഇതിനായി കൊമ്പനെ വരുതിയിലാക്കാന്‍ രണ്ട് കുങ്കി ആനകളെയാണ് അതിരപ്പിള്ളിയിലെത്തിച്ചത്.

ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുന്നത്. പ്ലാന്റേറേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറ ചെക്‌പോസ്റ്റില്‍ ഇന്നും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT