തോമസ് പീലിയാനിക്കൽ  ടിവി ദൃശ്യം
Kerala

'പരാതി നല്‍കിയത് ഈ മാസം അഞ്ചിന്; അന്‍വര്‍ ചെയ്തത് പൊതുപ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം'

മാധ്യമങ്ങളില്‍ കണ്ടതു പ്രകാരമാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരനായ തോമസ് പീലിയാനിക്കൽ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണെന്ന് പരാതിക്കാരനായ തോമസ് പീലിയാനിക്കല്‍. ഫോണ്‍ ചോര്‍ത്തുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പണിയല്ല. മറ്റൊരാളുടെ ഫോണ്‍ ചോര്‍ത്തുക എന്നത് വളരെ ഗുരുതരമായ തെറ്റാണെന്ന് ബോധ്യം വന്നതു കൊണ്ടാണ് പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളില്‍ കണ്ടതു പ്രകാരമാണ് പരാതി നല്‍കിയത്. തെളിവ് ഹാജരാക്കിയിട്ടില്ല. 12 വര്‍ഷം മുമ്പു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പവുമില്ല, അകല്‍ച്ചയുമില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാന്യത വിട്ടുള്ള പ്രവൃത്തിയാണ് അന്‍വര്‍ ചെയ്തത് എന്നതാണ് പരാതി നല്‍കാന്‍ കാരണമെന്നും തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

ഈ മാസം അഞ്ചാം തീയതിയാണ് ഇ മെയില്‍ മുഖാന്തിരം പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് താന്‍ ചെയ്തത്. അതില്‍ തുടര്‍നടപടി എടുക്കേണ്ടത് അധികൃതരുടെ ജോലിയാണ്. ആരുടേയും നിര്‍ദേശപ്രകാരമല്ല പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ കൂട്ടിച്ചേര്‍ത്തു. പരാതി ശനിയാഴ്ചയാണ് ഡിജിപി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT