ടെലിവിഷൻ ദൃശ്യം 
Kerala

ദൗത്യം പൂർണ വിജയം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ജനവാസ കേന്ദ്രങ്ങളിൽ നിന്നു 23 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഏറെ നാളായി ചിന്നക്കനാൽ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് കൊമ്പനെ തുറന്നുവിട്ടത്. അസമിൽ നിന്നു എത്തിച്ച ജിപിഎസ് കോളർ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ഈ സംവിധാനം വഴി നിരീക്ഷിക്കും. കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിന്റെ ഭാ​ഗമായി ഇന്ന് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനവാസ കേന്ദ്രങ്ങളിൽ നിന്നു 23 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയിൽ ആനയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ശരീരത്തിലെ മുറിവുകൾ സാരമുള്ളതല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

അഞ്ച് മയക്കു വെടികൾ വച്ചും നാല് കുങ്കിയാനകളുടെ സ​ഹായത്തോടെയുമാണ് അരിക്കൊമ്പനെ വനം വകുപ്പ് വരുതിയിലാക്കിയത്. 

അതിനിടെ കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പൂജകളോടെയാണ് വരവേറ്റത്. ആദിവാസി വിഭാ​ഗമായ മന്നാൻ സമുദായമാണ് മം​ഗളാദേവി വനത്തിലെ ​ഗേറ്റിനു മുന്നിൽ പൂജ നടത്തിയത്. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു പൂജകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT