രാഹുലിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു/ ടെലിവിഷന്‍ ചിത്രം 
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജാമ്യാപേക്ഷയുമായി മേല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. 

സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജാമ്യാപേക്ഷയുമായി മേല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. 

വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കിയേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.  ഈ മാസം 22 വരെയാണ് സെഷന്‍സ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ജയിലിലെത്തി സന്ദര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം; ഒഡിഷയിൽ 2 ഗ്രാമത്തിലുള്ളവർ തമ്മിൽ സംഘർഷം; വീടുകൾ കത്തിച്ചു, നിരോധനാജ്ഞ (വിഡിയോ)

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകൾ പൂട്ടാനൊരുങ്ങി കുവൈത്ത്

കൊട്ടിക്കയറി വോട്ടാവേശം; ഏഴുജില്ലകള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

SCROLL FOR NEXT