അസ്‌ന ഫാത്തിമയുടെ പുതിയ ആട്ടിൻകുട്ടി/ ചിത്രം ഫെയ്‌സ്ബുക്ക് 
Kerala

അസ്‌നയ്‌ക്ക് ആട്ടിൻകുട്ടിയെ തിരിച്ചു കിട്ടി, പിന്നാലെ അഭിനന്ദനവുമായി മന്ത്രി

അസ്‌നയ്‌ക്ക് സ്‌കൂൾ അധികൃതർ ആടിനെ വാങ്ങിക്കൊടുത്തതിന് പിന്നാലെ മന്ത്രിയുടെ അഭിനന്ദനവുമെത്തി.

സമകാലിക മലയാളം ഡെസ്ക്

ന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയായ കുഞ്ഞാറ്റയെ നഷ്ടപ്പെട്ടതിന്റെ വേദന അറിയിച്ച് സ്‌കൂളിലെ ആ​ഗ്രഹപ്പെട്ടിൽ കത്തെഴുതിയിട്ട അസ്‌ന ഫാത്തിമയെന്ന അഞ്ചാം ക്ലാസുകാരി കുറച്ച് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഉപ്പയുടെ ചികിത്സക്കായി കുഞ്ഞാറ്റയെ വീട്ടുകാർക്ക് വിൽക്കേണ്ടി വന്നുവെന്നും ഇനി അതുപോലൊരു ആട്ടിൻകുട്ടിയെ വാങ്ങാൻ ഉപ്പയുടെ കൈയിൽ കാശില്ലെന്നും ആ ആ​ഗ്രഹം ആ​​ഗ്രഹപ്പെട്ടിയോട് പറയുന്നതായും അസ്‌ന കത്തിൽ എഴുതി.

തുടർന്ന് അസ്‌നയുടെ ആ​ഗ്രഹം സ്‌കൂൾ അധികൃതർ സാധിച്ചുകൊടുത്തു. ഇപ്പോഴിതാ സ്‌കൂൾ അധികൃതക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

അസ്‌നയുടെ കത്ത് വായിച്ചുവെന്നും സ്‌കൂളിലെ ആ​ഗ്രഹപ്പെട്ടിയെന്ന ആശയം കനിവാർന്ന ഒറു ആശയമാണെന്നും  അധികൃതർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്‌‌ബുക്ക് കുറിപ്പിൽ പറഞ്ഞു. വ്യക്തിജീവിതത്തിലെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല. എല്ലാത്തിനും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
അസ്‌നയുടെ കത്തും ആ​ഗ്രഹപെട്ടിയുടെ ചിത്രങ്ങളുമടക്കം പോസ്റ്റ് ചെയ്‌തായിരുന്നു മന്ത്രിയുടെ കുറിപ്പ്. ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അസ്‌ന ഫാത്തിമ. 

മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്

പ്രിയപ്പെട്ട അസ്ന മോൾ,
അഞ്ചാം ക്ലാസ്,
ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂൾ
ഇടിഞ്ഞാർ സ്കൂളിലെ "ആഗ്രഹപ്പെട്ടി"യിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് അപ്പൂപ്പനും വായിച്ചു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ "ആഗ്രഹപ്പെട്ടി" എന്നത് കനിവാർന്ന ഒരു ആശയമാണ്.
വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ.
സ്നേഹത്തോടെ
അപ്പൂപ്പൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT