കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം 
Kerala

ജോജു ജോര്‍ജിന് എതിരായ ആക്രമണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേശീയപാതയില്‍ കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായതിന് എതിരായി നടന്‍ ജോജു ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

ദേഹോപദ്രവം ഏല്‍പ്പിച്ചതും അസഭ്യ വര്‍ഷം നടത്തിയതും അടക്കമുള്ള കേസുകള്‍ റദ്ദാക്കി. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ജോജു സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചാലും പൊതുജനത്തിന് എതിരായ കുറ്റം റദ്ദാക്കാനാവില്ലെനന് കോടതി ചൂണ്ടിക്കാട്ടി ജോജു

2021 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരമാണ് വൈറ്റില മേല്‍പ്പാലത്തിന് സമീപം അക്രമത്തില്‍ കലാശിച്ചത്. സമരത്തിന് എതിരെ പ്രതികരിച്ച ജോജുവിനെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം പ്രതികളായ എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT