കൊല്ലപ്പെട്ട മധു/ ഫയല്‍ 
Kerala

അട്ടപ്പാടി മധു കൊലക്കേസ്; പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം; ഹൈക്കോടതിയില്‍ സങ്കടഹര്‍ജി നല്‍കും

കുടുംബമോ, സമരസമിതിയെയോ അറിയാതയാണ് നിയമനമെന്നും മല്ലിയമ്മ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അട്ടപ്പാടി മധു കൊലപാതകക്കേസില്‍ അഡ്വ. കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ. കുടുംബമോ, സമരസമിതിയെയോ അറിയാതയാണ് നിയമനമെന്നും മല്ലിയമ്മ പറഞ്ഞു. ഇതിനെതിരെ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കും. 

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഡ്വ. കെപി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. തങ്ങള്‍ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ. പിവി ജീവേഷിനെയും കേസില്‍ വിചാരണക്കോടതിയില്‍ ഹാജരായ രാജേഷ് എം മേനോന്‍ അടക്കമുള്ളവരുടെ പേരുകളാണ്. എന്നാല്‍ അതിനുവിരുദ്ധമായാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായതെന്നും മല്ലിയമ്മ പറഞ്ഞു. 

ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT