Auto taxi driver attacked with helmet; accused remanded SAMAKALIKAMALAYALAM
Kerala

ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; പ്രതി റിമാന്‍ഡില്‍

ഹെല്‍മറ്റ് ഊരി തലയുടെ പുറകില്‍ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍. ഓട്ടോടാക്‌സി ഡ്രൈവറായ കരുവന്നൂര്‍ എട്ടുമന സ്വദേശി പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് അലി(56) യെ ഹെല്‍മറ്റ് കൊണ്ട് പരിക്കേല്‍പ്പിച്ചതിന് തോട്ടുവറ വീട്ടില്‍ ജിതിന്‍( 27 )നെയാണ് അറസ്റ്റ് ചെയതത്. തൃശൂര്‍ റൂറല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവം. പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു ആക്രമണം നടന്നത്. ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്‌സിയില്‍ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററില്‍ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോള്‍ വാഹനം വലത്തോട്ട് നീങ്ങിയതിനാല്‍ എതിരെ നിന്നും സ്‌കൂട്ടറില്‍ വന്ന പ്രതി അസഭ്യം വിളിച്ച് പറയുകയും കോളറില്‍ പിടിച്ച് കൈകൊണ്ട് മുഖത്തടിച്ചു. പിന്നീട് ഹെല്‍മറ്റ് ഊരി തലയുടെ പുറകില്‍ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ജിതിന്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടിക്കേസിലും, കഞ്ചാവ് ഉപയോഗിച്ച ഒരു കേസിലുംപ്രതിയാണ്. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഷാജന്‍ എം എസ്, ജി എസ് ഐ ഷാജു, ജി എ എസ് ഐമാരായ ജോയ് തോമസ്,ആരിഫ്, സിപിഒ മാരായ സുള്‍ഫിക്കര്‍, പ്രദീപ്, എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Auto taxi driver attacked with helmet; accused remanded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്