Baiju Kalakandy 
Kerala

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്ന് സ്ഥാനാർത്ഥി ബൈജു കാളക്കണ്ടി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ സംവിധായകൻ  വിഎം വിനുവിന് പകരം കോൺ​ഗ്രസിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാവ് ബൈജു കാളക്കണ്ടി മത്സരിക്കും. കോൺ​ഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റാണ് ബൈജു കാളക്കണ്ടി. ബൈജു ഇന്നുമുതൽ പ്രചാരണം തുടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.

വോട്ടർ‌പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് ഡിസിസി നേതൃത്വം പരി​ഗണിച്ചിരുന്നത്.

ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്ന് സ്ഥാനാർത്ഥി ബൈജു കാളക്കണ്ടി പറഞ്ഞു. കല്ലായിയിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും ബൈജു കൂട്ടിച്ചേർത്തു. അതേസമയം, സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന വി എം വിനുവിന് മത്സരിക്കാനാകാത്തതിൽ വലിയ വിഷമമുണ്ടെന്നും കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽ വിനു പങ്കെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ അറിയിച്ചു.

The Congress does not have a celebrity candidate to replace director V M Vinu in the Kallai division of the Kozhikode Corporation. Baiju Kalakandy will contest as the Congress candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT