ഭഗവല്‍ സിങ്, പ്രദീപ്‌/ എഎൻഐ 
Kerala

ഭഗവല്‍ സിങ് പാര്‍ട്ടി മെമ്പര്‍ അല്ല, സഹയാത്രികന്‍ മാത്രം: സിപിഎം

ഭഗവല്‍ സിങ് ഒരു സമയത്ത് പുരോഗമന ചിന്താഗതിക്കാരനായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്നും സഹയാത്രികന്‍ മാത്രമായിരുന്നുവെന്നും സിപിഎം. ഭഗവല്‍ സിങ്ങിന് ചുമതലകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് പറഞ്ഞു.

ഭഗവല്‍ സിങ് ഒരു സമയത്ത് പുരോഗമന ചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിന് ശേഷമാണ് അയാളില്‍ മാറ്റമുണ്ടായത്. തുടര്‍ന്ന് അയാള്‍ വിശ്വാസിയായി മാറി. ഭാര്യയുടെ സ്വാധീനമാകാം അതിന് കാരണമെന്നും പ്രദീപ് പറഞ്ഞു. 

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലിലും, ലൈലയെ വനിതാ ജയിലിലും അടച്ചു. തനിക്ക് വിഷാദരോഗമുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. പൊലീസിനെതിരെ പരാതി ഇല്ലെന്നും പ്രതികള്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT