ഫയല്‍ ചിത്രം 
Kerala

പെപ്പർ സ്പ്രെ അടിച്ച് ക്രൂര മർദ്ദനം, ബൈക്കും പണവും കവർന്നു; കൊച്ചിയിൽ യുവാക്കളെ ആക്രമിച്ചത് ട്രാൻസ്ജൻഡറടങ്ങുന്ന സംഘം 

ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി നാലം​ഗ സംഘം കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവാക്കളെ ക്രൂരമായി മർദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലം​ഗ സംഘം കടന്നു. മുഖത്ത് പെപ്പർ സ്പ്രെ അടിച്ചശേഷമായിരുന്നു ആക്രമണം. ട്രാൻസ്ജൻഡറടങ്ങുന്ന നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്. കലൂർ റിസർവ് ബാങ്കിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദനത്തിന് ഇരയായത്.

കൊച്ചിയിൽ ഓൺലൈൻ ഫുഡ് വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുൾ നാസർ. സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയിൽ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികിൽ ട്രാൻസ്ജെൻഡറെ കണ്ട് ഇവർ വാഹനം നിർത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേർ എത്തി പെപ്പർ സ്പ്രേ അടിക്കുകയും യുവാക്കളെ മർദ്ദിച്ച് വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. 

റിസർവ് ബാങ്കിന്റെ സിസിടിവി കാമറയിൽ ആക്രമിസംഘങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബാങ്ക് അവധിയായതിനാൽ സിസിടിവി ദൃശ്യങ്ങൾ നാളെ മാത്രമേ പരിശോധിക്കാനാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT