K A Bahuleyan  facebook
Kerala

'ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് വിദ്വേഷം', മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ സിപിഎമ്മിലേയ്ക്ക്

ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ സിപിഎമ്മിലേയ്ക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ മാത്രം ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് ബാഹുലേയന്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ച് രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നിരവധി കാരണങ്ങള്‍ കൊണ്ടാണ് താന്‍ സിപിഎമ്മിനൊപ്പം ചേരുന്നതെന്ന് കെ എന്‍ ബാഹുലേയന്‍ വ്യക്തമാക്കി. വെളിയില്‍ ഇറങ്ങി ബിജെപിക്കാരനാണെന്ന് പറയാന്‍ നാണക്കേടാണ്. ബിജെപി വര്‍ഗീയ വാദികളുടെ പ്രസ്ഥാനമാണെന്നും ബാഹുലേയന്‍ പറഞ്ഞു.

ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ബിജെപിക്ക് വിദ്വേഷമാണ്. ബിജെപിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും ബാഹുലേയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാഹുലേയന്‍ ബിജെപിയില്‍ നിന്നും രാജിവെക്കുന്ന കാര്യം വ്യക്തമാക്കിയത്.

 BJP Leader K A Bahuleyan Joins CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT