ബോബി ചെമ്മണ്ണൂര്‍ 
Kerala

എല്ലാം വ്യാജ രേഖകൾ, വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികൾ; നിയമപോരാട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍ 

വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സർക്കാർ നൽകണ്ടതാണെന്നുമാണ് കുട്ടികൾ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. തര്‍ക്കഭൂമി വാങ്ങി കുട്ടകളെ ഏൽപ്പിക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയപ്പോഴാണ് വിയോജിപ്പ് അറിയിച്ചത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സർക്കാർ നൽകണ്ടതാണെന്നുമാണ് കുട്ടികൾ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ നില്‍ക്കണമെന്ന കുട്ടികളുടെ വികാരമാണ് തന്നെ ഭൂമി വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. വസന്തയുടെ വീട്ടില്‍ പോയി സംസാരിച്ച് ഭൂമി കച്ചവടമാക്കിയെന്നും എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് അവർ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വസന്ത നൽകിയ രേഖകൾ വ്യാജമാണെങ്കിൽ നിയമപോരാട്ടത്തിൽ ഒപ്പമുണ്ടെന്നും ബോബി പറഞ്ഞു. 

കോളനി നിയമവ്യവസ്ഥ അനുസരിച്ച് നാല് സെന്റിന് മുകളിൽ ഭൂമി വിൽക്കാൻ അധികാരമില്ലെന്ന് കുട്ടികൾ അദ്ദേഹത്തെ അറിയിച്ചു. വക്കീലുമായാണ് പോയാണ് കാര്യങ്ങൾ പരിശോധിച്ചതെന്നും കൂടുതൽ പരിശോധിച്ച് കാര്യങ്ങൾ കൃത്യമാക്കുമെന്നും ബോബി പറഞ്ഞു. കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെന്നും വിവരാവകാശപ്രകാരം വസന്തയ്ക്ക് ഭൂമിയിൽ അവകാരമില്ലെന്നും രേഖകൾ സഹിതം കുട്ടികൾ ബോബിയെ കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT