കുമ്പളയില്‍ കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖ് 
Kerala

തര്‍ക്കം ഡോളര്‍ കടത്തിനെ ചൊല്ലി; ആദ്യം സഹോദരനെ ബന്ദിയാക്കി; പ്രവാസിയുടെ കൊലയ്ക്ക് പിന്നില്‍ 10 അംഗ സംഘം

സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കുമ്പളയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. 

റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും തട്ടിക്കൊണ്ടു പോവുകയും ഇവരെ തടവിൽ വെച്ച് സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിക്കുകയുമാണ് ചെയ്തത്. സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്. പിന്നാലെ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുത്തേറ്റതിന്റെയും മർദനത്തിന്റേയും പാടുകൾ സിദ്ദിഖിന്റെ ശരീരത്തിലുണ്ട്. സിദ്ദിഖിന്റെ സഹോദരൻ ഗുരുതരാവസ്ഥയിലാണ്. ഇയാളേയും  സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള പൊലീസ് മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT