ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍ 
Kerala

സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ

സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ

സമകാലിക മലയാളം ഡെസ്ക്



ആലപ്പുഴ: തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കുട്ടനാട് എന്‍ഡിഎയ്ക്കുണ്ടായത് വന്‍ തിരിച്ചടി. കഴിഞ്ഞ തവണ സുഭാഷ് വാസു 33,000ല്‍ ഏറെ വോട്ടു നേടിയിടത്ത് ഇത്തവണ തമ്പി മേട്ടുതറയ്ക്കു നേടാനായത് പതിനയ്യായിരത്തില്‍ താഴെ വോട്ടുകള്‍. 

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേരിട്ടുള്ള നീക്കത്തിലൂടെയാണ് തമ്പി പാര്‍ട്ടിയില്‍ എത്തിയത്. സിപിഐ നേതാവ് ബിഡിജെഎസില്‍ എത്തിയത് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ വോട്ട് നേരെ പകുതിയാവുകയായിരുന്നു.

കഴിഞ്ഞ തവണ 25.40 ശതമാനം വോട്ടാണ് സുഭാഷ് വാസു കുട്ടനാട്ടില്‍ നേടിയത്. ഇത്തവണ തമ്പിക്കു കിട്ടിയത് 11.9ശതമാനം മാത്രം- 14,946 വോട്ട്. ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍പോലും എന്‍ഡിഎയ്ക്ക് കുട്ടനാട്ടില്‍ ഇതിലേറെ വോട്ടുകിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി മാറി മത്സരിച്ചവര്‍ക്കെല്ലാം തിരിച്ചടിയാണുണ്ടായത്. ചേര്‍ത്തലയില്‍ സിപിഎമ്മില്‍നിന്ന് ബിഡിജെഎസില്‍ എത്തി പിഎസ് ജ്യോതിസ്, മാവേലിക്കരയില്‍ സിപിഎമ്മില്‍നിന്നെത്തിയ കെ സഞ്ചു എന്നിവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT