വി ഡി സതീശന്‍ ഫെയ്സ്ബുക്ക്
Kerala

സ്ഥാനാര്‍ത്ഥി 24 മണിക്കൂറിനകം, യുഡിഎഫ് സുസജ്ജം; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറുണ്ട്. അതിന് യാതൊരുവിധത്തിലുള്ള കാലതാമസവും ഉണ്ടാകില്ല. ഇന്നു ഞായറാഴ്ചയായതിന്റെ പ്രശ്‌നം മാത്രമേയുള്ളൂ. സാധാരണ ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാറില്ലല്ലോയെന്ന് വിഡി സതീശന്‍ പറഞ്ഞു.

എന്തായാലും സ്ഥാനാര്‍ത്ഥി വൈകില്ല. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് ഒരു പ്രൊസീജിയര്‍ ഉണ്ട്. എല്ലാ നേതാക്കളുമായും ബന്ധപ്പെടണം. താനും കെപിസിസി പ്രസിഡന്റും നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഒരു ധാരണയായിക്കഴിഞ്ഞാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഞങ്ങളുടെ ശുപാര്‍ശ അറിയിക്കും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന തെരഞ്ഞെടുപ്പാണ്. ഉജ്ജ്വലമായ വിജയം യുഡിഎഫ് നേടും. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. അന്‍വര്‍ യുഡിഎഫുമായി പൂര്‍ണമായി സഹകരിക്കും. യുഡിഎഫിന്റെ കൂടി അന്‍വര്‍ ഉണ്ടാകും. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ പ്രതീകമായി നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കും. അവരുടെ മുന്നില്‍, ഈ സര്‍ക്കാരിനെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പാലക്കാട്ടെ ഗതികേടി നിലമ്പൂരില്‍ സിപിഎമ്മിന് ഉണ്ടാകുമോയെന്ന് അറിയില്ല. അവരുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വിട്ടു കൊടുക്കുന്നു. കോണ്‍ഗ്രസിന് പിന്നാലെ മാത്രം നടക്കാതെ, സിപിഎമ്മിന്റെയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥി ആരാണെന്ന് അന്വേഷിക്കൂ എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT