ഷമീർ ജെയ്ൻ 
Kerala

ആഡംബര കാറിലെ രഹസ്യ അറയിൽ 40 ലക്ഷത്തിന്റെ കഞ്ചാവ്; പൊലീസ് ചെയ്സിങ്; യുവാവ് പിടിയിൽ (വീഡിയോ)

ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആന്ധ്രയിൽ നിന്നു ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ (41) ആണ് പിടിയിലായത്. കാറിൽ ഇയാൾക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇയാൾ പൊലീസ് പിന്തുടരുന്നതിനിടെ കാറിൽ നിന്നു എടുത്തുചാടി രക്ഷപ്പെട്ടു.

ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്. ആഡംബര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പുതുക്കാട് വച്ചാണ് ഷമീർ ജെയ്ൻ പിടിയിലായത്. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും

തൃശൂർ റേഞ്ച് ഡിഐജി അജിത ബീ​ഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചെയ്സ് ചെയ്താണ് ഇയാളെ പൊലീസ് സംഘം കുടുക്കിയത്. പൊലീസ് പിന്തുടരുന്നതിനിടെ സംഘം ഇട റോഡുകളിലൂടെയടക്കം സഞ്ചരിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ കൊരട്ടി ദേശീയ പാത കൊട്ടിയടച്ച് പൊലീസ് സംഘം കാർ പിടികൂടുകയായിരുന്നു. ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നു കടത്തികൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

SCROLL FOR NEXT