വിഡിയോ സ്ക്രീൻഷോട്ട് 
Kerala

‘കയ്യും കാലും വെട്ടും'; രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ് 

ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോൺ​ഗ്രസ് എം പി രമ്യാ ഹരിദാസിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ  കേസെടുത്തു.  ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഓഫീസിലേക്ക് പോകുകയായിരുന്ന എംപിയെ വഴിയിൽ തടഞ്ഞുനിർത്തിയാണ് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എം എ നാസറും പഞ്ചായത്ത് അംഗം നജീബും ഭീഷണിപ്പെടുത്തിയത്. 

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആലത്തൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്ന ഹരിതകർമ സേനാംഗങ്ങളോട് അവരുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ച് അന്വേഷിച്ചു മ‌ങ്ങുകയായിരുന്നു രമ്യ. കാറിൽ കയറാൻ തുടങ്ങിയ എംപിയെ നോക്കി ‘പട്ടി ഷോ നിർത്താറായില്ലേ’ എന്നു ചോദിച്ച് നജീബ് പരിഹസിച്ചെന്ന് പരാതിയിൽ പറയുന്നു. ഈ സമയം ഇവിടേക്കെത്തിയ നാസർ  ‘ഇനി ഇവിടെ കാലു കുത്തിയാൽ കയ്യും കാലും വെട്ടുമെന്ന്’ എംപിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്നു നടപടി ആവശ്യപ്പെട്ട് എംപി റോഡിൽ കുത്തിയിരുന്നു. 

സഞ്ചാര സ്വാതന്ത്ര്യവും പ്രവർത്തനവും തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് രമ്യാ ഹരിദാസിന്റെ പരാതി. അതേസമയം വധഭീഷണി മുഴക്കിയെന്ന ആരോപണം നാസറും മജീബും നിഷേധിച്ചു. 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT