നാഗരാജു/ ചിത്രം: ഫേയ്സ്ബുക്ക് 
Kerala

ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തവ് നടപ്പാക്കിയില്ല; കമ്മിഷണർ നാഗരാജുവിനെതിരെ കേസ്

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്. 

തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി സനിൽകുമാറിന്റെതാണ് ഉത്തരവ്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം. 2018 ൽ വട്ടിയൂർക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സഞ്ചിത്തിനെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കേസിന് ആധാരം. കോടതിയിൽനിന്നു ജാമ്യം എടുത്ത സഞ്ചിത് ഒളിവിൽ പോവുകയായിരുന്നു. 

പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് അറസ്റ്റ് ചെയാൻ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരിൽനിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ്  നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പൊലീസ് വാറന്റ് നടപ്പാക്കിയില്ല. തുടർന്നു കോടതി സിറ്റി പൊലീസ് കമ്മിഷണറോടും നിർദേശിച്ചു. ഇതിനു കോടതിയിൽ കമ്മിഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടർന്നാണ് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഇടിമിന്നൽ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാം; എന്തിനാണ് ഈ കളളക്കളി? '

'മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി'; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

'ഞങ്ങൾക്ക് സ്വകാര്യത നൽകൂ'; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് മൗനി റോയ്

SCROLL FOR NEXT