നാഗരാജു/ ചിത്രം: ഫേയ്സ്ബുക്ക് 
Kerala

ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തവ് നടപ്പാക്കിയില്ല; കമ്മിഷണർ നാഗരാജുവിനെതിരെ കേസ്

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്. 

തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി സനിൽകുമാറിന്റെതാണ് ഉത്തരവ്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം. 2018 ൽ വട്ടിയൂർക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സഞ്ചിത്തിനെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കേസിന് ആധാരം. കോടതിയിൽനിന്നു ജാമ്യം എടുത്ത സഞ്ചിത് ഒളിവിൽ പോവുകയായിരുന്നു. 

പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് അറസ്റ്റ് ചെയാൻ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരിൽനിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ്  നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പൊലീസ് വാറന്റ് നടപ്പാക്കിയില്ല. തുടർന്നു കോടതി സിറ്റി പൊലീസ് കമ്മിഷണറോടും നിർദേശിച്ചു. ഇതിനു കോടതിയിൽ കമ്മിഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടർന്നാണ് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT