ജെഫ് ജോൺ ലൂയീസ് 
Kerala

കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണ സംഘം പ്രതികളുമായി ഗോവയിലേക്ക്

തേവര പെരുമാനൂരില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് കേരള പൊലീസ് ഗോവയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് കേരള പൊലീസ് ഗോവയിലേക്ക്. ജെഫ് ജോണ്‍ ലൂയീസിനെ (27) കൊലപ്പെടുത്തിയ കേസില്‍ ബന്ധമുള്ള രണ്ടുപേരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് എസ്എച്ച്ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഗോവയിലേക്ക് തിരിക്കും. വടക്കന്‍ ഗോവയിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്ത് കൊന്നുതള്ളിയെന്നാണ് വിവരം. 

പിടിയിലായ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ അനില്‍ ചാക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന്‍ സ്‌റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി വി വിഷ്ണു (25) എന്നിവരുമായാണ് സംഘം പോകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ലഹരിക്കടത്ത്, സാമ്പത്തിക തര്‍ക്കം എന്നിവ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ഗോവയില്‍ ഒളിവിലായിരുന്നു. ഗോവയില്‍വച്ചാണ് ജെഫ് ഇയാളെ പരിചയപ്പെടുന്നത്. ഇവിടെ ഒളിവില്‍ തുടരാനാണ് ജെഫുമായി ചേര്‍ന്ന് ഗോവയില്‍ സംരംഭം ആരംഭിക്കാന്‍ പദ്ധതിയിട്ടത്. അതിനിടയിലാണ് ജെഫുമായി തെറ്റുന്നത്. അനില്‍ ആവശ്യപ്പെട്ട കാര്യം നിര്‍വഹിച്ച് തരാമെന്നുപറഞ്ഞ് ജെഫ് ഇയാളില്‍നിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും അത് നടത്താതെ കബളിപ്പിച്ചു. ലഹരിയിടപാടിനെ ചൊല്ലിയും പ്രശ്നമുണ്ടായി. ഇതോടെ ജെഫിനോട് പകയായി. സംഭവദിവസം നാലുപേരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഈ വിഷയങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ജെഫിനെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

2021 നവംബറിലാണ് ജെഫ് ജോണ്‍ ലൂയിസ് വീടുവിട്ടിറങ്ങുന്നത്. ഇയാളുടെ അമ്മ സൗത്ത് പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റില്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയില്‍നിന്നുമാണ് ജെഫിന്റെ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനില്‍ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാവുന്നത്. ജെഫിനെ കാണാതായ 2021 നവംബറില്‍ തന്നെയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT