കെ സുരേന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ / ട്വിറ്റർ ചിത്രം 
Kerala

അഞ്ചു ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റി ; ബിജെപിയില്‍ അഴിച്ചുപണി ; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

സി ശിവന്‍കുട്ടി, പി രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന. അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലാ അധ്യക്ഷന്മാരെയാണ് മാറ്റിയത്. അഡ്വ. ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിച്ചു. 

സി ശിവന്‍കുട്ടി, പി രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എഎന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. 

ട്രഷറര്‍ ആയിരുന്ന ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ പന്തളം പ്രതാപനെയും സംസ്ഥാന സെക്രട്ടറിയാക്കിയിട്ടുണ്ട്. ട്രഷററായി ഇ കൃഷ്ണദാസിനെയും നിയമിച്ചു. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലിലും ഉള്‍പ്പെടുത്തി. 

പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി എ സൂരജ്, കോട്ടയത്ത് - ജി ലിജിന്‍ ലാല്‍, പാലക്കാട് - കെ എം ഹരിദാസ്, വയനാട് - കെ പി മധു, കാസര്‍കോട് രവീശതന്ത്രി കുണ്ടാര്‍ എന്നിവരെയും നിയമിച്ചു. പാര്‍ട്ടി വക്താക്കളായി കെ വി എസ് ഹരിദാസ്, നാരായണന്‍ നമ്പൂതിരി, അഡ്വ. ടി പി സിന്ധുമോള്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി എന്നിവരെയും നിയമിച്ചു. 

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT