മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്, ടിവി ദൃശ്യം 
Kerala

പുതിയ അധ്യായത്തിന് തുടക്കം, പരാതികളില്‍ പരിശോധിച്ച് നടപടി; പ്രതിപക്ഷം ദുഷ്ടലാക്കോടെ പെരുമാറുന്നു: മുഖ്യമന്ത്രി

ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാനാതുറകളില്‍ നിന്ന് ആളുകള്‍ ഒത്തുചേര്‍ന്നു. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം 'ഞങ്ങളുമുണ്ട്' എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ രണ്ടാം ദിനം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് തനതുവരുമാനത്തിലും ആഭ്യന്തര വരുമാനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള നയമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്.നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങി കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍ ജനങ്ങളില്‍ നിന്ന് യഥാര്‍ഥ സ്ഥിതി മറച്ചുവെയ്ക്കാൻ ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. മറച്ചുവെച്ച യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ സമഗ്രത ഉറപ്പാക്കുക എന്നി ലക്ഷ്യത്തോടെയാണ് ഈ രീതിയില്‍ പരിപാടി സംഘടിപ്പിച്ചത്. നാടിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരുണ്ട്. അവരെ തിരുത്താന്‍ കഴിയില്ല. ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ വഴിയുള്ളൂ. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റേയും കടമയാണ്.അത് ശരിയായ രീതിയില്‍ നടത്തുകയാണ് നവകേരള സദസിന്റെ ധര്‍മം. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1908 പരാതികളാണ് ഉദ്ഘാടന വേദിയ്ക്ക് അരികില്‍ സജ്ജീകരിച്ച ഡെസ്‌കില്‍ ലഭിച്ചത്. ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT