Kerala

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാം; കളക്ടറുടെ തീര്‍പ്പ് തള്ളി ഹൈക്കോടതി 

മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം ജില്ലാ കളക്‌‌ടർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവുമായി ജീവിക്കുന്നതിന് ആവശ്യമെങ്കിൽ, മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം ജില്ലാ കളക്‌‌ടർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. അതീവ ജാഗ്രതയോടെ മാത്രമേ ഈ വ്യവസ്ഥ നടപ്പാക്കാൻ പാടുള്ളെന്നും ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വ്യക്തമാക്കി. 

സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിന് ഇത് ആയുധമാക്കാൻ ഇടയാക്കരുത് എന്നും കോടതി നിർദേശിച്ചു.
തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാൻ വീടിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുകളിലെ നിലയിൽ നിന്ന് മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ്  എറണാകുളം ജില്ലാ കളക്ടർ എടുത്ത തീരുമാനം. മാസം തോറും മകൻ പരാതിക്കാരന് 5000 രൂപ ചെലവിനു നൽകാനും കഴിഞ്ഞ മാർച്ച് 12 ലെ ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചു. 

ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.  എന്നാൽ ഈ ഹർജി പരിഗണിച്ച ഹൈക്കോടതി, സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം തന്നെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ കഴിയില്ലെന്ന മകന്റെ വാദം തള്ളി ഹൈക്കോടതി കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കക്ഷികളെ വീണ്ടും കേട്ട് വിഷയം പുന:പരിശോധിച്ച് തീർപ്പു കല്പിക്കാനും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം