വിസിയുടെ വീട്ടിൽ കയറിയ എബിവിപി പ്രവർത്തകനെ പൊലീസ് തടയുന്നു/ ടിവി ദൃശ്യം 
Kerala

എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; കാലിക്കറ്റ് വിസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി; പൊലീസുമായി ഉന്തും തള്ളും

വിസിയുടെ വസതിയുടെ ഗേറ്റ് ഏതാനും എബിവിപി പ്രവര്‍ത്തകര്‍ ചാടിക്കടന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ ഔദ്യോഗിക വസതിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിസിയുടെ വസതിയുടെ ഗേറ്റ് ഏതാനും എബിവിപി പ്രവര്‍ത്തകര്‍ ചാടിക്കടന്നു. 

വസതിയിലേക്ക് കടന്ന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈസ് ചാന്‍സലറേ മൂരാച്ചീ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. വിസിയുടെ വീട്ടുവളപ്പിലേക്ക് കടന്ന എബിവിപി പ്രവര്‍ത്തകരെ പിടികൂടി ബലം പ്രയോഗിച്ച് പുറത്തെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. 

സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തേക്കാണ് എബിവിപി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആസ്ഥാനത്തിന് പകരം വിസിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് വിസിയുടെ വസതിയിലേക്ക് എത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT