മുഖ്യമന്ത്രി വിഡി സതീശൻ  
Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വിഡി സതീശൻ; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം

പ്രവാചകന്റെ പത്നിമാർ വ്യാപാരം നടത്തുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ചരിത്രമുണ്ട്. കാന്തപുരത്തിന്റെ നിലപാട് പുരോഗമന കേരളത്തിന് ചേരാത്തതെന്ന് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ യാഥാസ്ഥിതിക പരാമർശങ്ങളെ ചരിത്രപരമായ വസ്തുതകൾ നിരത്തി തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്ത്രീകൾക്ക് തുല്യനീതിയും പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പുരോഗമന സമൂഹത്തിൽ അവരെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.

ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവർക്കും അറിയാവുന്ന ചരിത്രമാണ്. മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സർവ്വസൈന്യാധിപയായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ബിൽകിസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തിൽ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകൾ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാൻ ആർക്കും കഴിയില്ല.

ഖലീഫാ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹം മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ രാജസദസ്സിൽ വെച്ച് ഒരു സാധാരണ സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തത്. ആ സദസ്സിൽ വെച്ച് തന്നെ സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് അംഗീകരിക്കാൻ ഖലീഫ തയ്യാറായ ചരിത്രമുണ്ട്. രാജസദസ്സുകളിൽ പോലും സ്ത്രീകൾ കൃത്യമായി നിലപാടുകൾ അറിയിച്ചിരുന്ന പാരമ്പര്യമുള്ളപ്പോൾ സ്ത്രീകളെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീവിരുദ്ധമായ യാതൊരു നിലപാടുകൾക്കും കേരളത്തിന്റെ മണ്ണിൽ സ്വീകാര്യത ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കെടുത്ത് ജീവിതത്തിന്റെ മുഖ്യധാരയിൽ ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ കാഴ്ചപ്പാടാണ് സർക്കാരിനും സമൂഹത്തിനുമുള്ളത്. അക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ സംശയമോ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Chief Minister V.D. Satheesan has strongly rejected and condemned the controversial statements made by Sunni scholar Kanthapuram A.P. Aboobacker Musliar regarding women's public presence, describing the remarks as completely unfit for Kerala's progressive society

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

'ആ ടഫ് സ്റ്റെപ്പ്‌സിന് പിന്നില്‍ ഇവരാണ്'; 'ജോയല്‍ ആന്റ് ടീമിന്റെ' ഡാന്‍സിന്റെ ഒറിജിനല്‍ വിഡിയോ ഇതാ!

"ആകാശദൂതി'ൽ സീന ആന്റണിക്ക് പകരം വരേണ്ടിയിരുന്നത് മഞ്ജു വാര്യർ; അന്നത്തെ ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്'

തട്ടണ്ട, അകലം പാലിച്ചോളൂ... ഇല്ലെങ്കില്‍ കീശ കാലിയാകും; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്