ദമയന്തിയായി കലക്ടര്‍ ഗീത / ഫയല്‍ 
Kerala

കണ്ണന് മുന്നില്‍ 'ദമയന്തി'യായി കലക്ടര്‍ ഗീത

 ​ഗുരുവായൂർ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ 'ദമയന്തി'യായി അരങ്ങിലെത്തി ഗീത. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ 'ദമയന്തി'യായി അരങ്ങിലെത്തിയത്. 

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം. നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ 'ദമയന്തി'യെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് കലക്ടര്‍ ഗീത അവതരിപ്പിച്ചത്.

'ദമയന്തി'യായി അരങ്ങിലെത്തിയത് കലക്ടറാണെന്ന് അറിഞ്ഞപ്പോള്‍ കാണികളില്‍ അമ്പരപ്പേറി. ചെറുപ്പത്തിലേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ഗീത ഒരു വര്‍ഷമായി കഥകളി അഭ്യസിക്കുന്നു. കോട്ടയ്ക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ആണ് ഗുരു. പഠനം പകുതിയും ഓണ്‍ലൈനില്‍ ആയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT