ചാണ്ടി ഉമ്മൻ / ചിത്രം: ബി പി ദീപു 
Kerala

"ആ രാത്രി അപ്പ ഉറങ്ങിയില്ല, അന്ന് മാത്രമാണ് ഉമ്മൻ ചാണ്ടി അസ്വസ്ഥനായത്" 

സോളാർ കേസിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ എൽഡിഎഫിന്റെ കുപ്രചരണം വിശ്വസിച്ച പലരും ഇപ്പോൾ കുറ്റം സമ്മതിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: "എൽഡിഎഫ് സർക്കാർ കെട്ടിച്ചമച്ച ബലാത്സംഗക്കേസ് ചുമത്തിയ ദിവസം മാത്രമാണ് ഉമ്മൻ ചാണ്ടി അസ്വസ്ഥനായത്. ഇപ്പോഴത്തെ മുഖ്യമന്ത്രി എടുത്ത തീരുമാനമായിരുന്നു അത്. അപ്പ അന്ന് രാത്രി ഉറങ്ങിയില്ലെന്ന് എന്റെ അമ്മ പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെട്ടത്", ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഒരിക്കലും വിഷമിച്ച് കണ്ടിട്ടില്ലെന്നും സോളാർ കേസിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ എൽഡിഎഫിന്റെ കുപ്രചരണം വിശ്വസിച്ച പലരും ഇപ്പോൾ കുറ്റം സമ്മതിക്കുകയാണെന്നും ചാണ്ടി പറഞ്ഞു. 

"ആരാണ് ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന നടത്തിയത്? ആരാണ് അദ്ദേഹത്തെ മാനസികമായി ബുദ്ധിമുട്ടിച്ചത്? ഇതൊക്കെയാണ് ചോദ്യമെങ്കിൽ ഉത്തരം എൽഡിഎഫ്. 2021ൽ ആരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്? ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് സിബിഐ ഇപ്പോൾ പറയുന്നത്. സിപിഎമ്മിന് ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടോ?", ചാണ്ടി ചോദിച്ചു. 

എല്ലാ പ്രശ്നങ്ങളും സൃഷ്ടിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതിന് പിന്നിൽ കോൺ​ഗ്രസ്സിനുള്ളിൽ ഒരു ആഭ്യന്തര ​ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് പറയുന്നത് തെറ്റാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT