ജയമ്മയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് / ടെലിവിഷന്‍ ചിത്രം 
Kerala

പ്രതിഷേധത്തില്‍ 'പാര്‍ട്ടി കല്‍പ്പന' വഴിമാറി; ആലപ്പുഴയില്‍ അധ്യക്ഷ സ്ഥാനം പങ്കിടും; സൗമ്യക്കും ജയമ്മയ്ക്കും രണ്ടര വര്‍ഷം വീതം

ഏരിയ കമ്മിറ്റി അംഗവുമായ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ തഴഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : നഗരസഭ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതിഷേധത്തിന് പിന്നാലെ ആലപ്പുഴയില്‍ സമവായം. നഗരസഭ ചെയര്‍പേഴ്‌സണായി പാര്‍ട്ടി നിശ്ചയിച്ച സൗമ്യ രാജിനും, മുതിര്‍ന്ന നേതാവ് കെ കെ ജയമ്മയ്ക്കും ചെയര്‍പേഴ്‌സണ്‍ കാലാവധി പകുതി വീതം നല്‍കാനാണ് തീരുമാനമായത്. ആദ്യത്തെ രണ്ടര വര്‍ഷം സൗമ്യ രാജിനും അവശേഷിക്കുന്ന രണ്ടര വര്‍ഷം ജയമ്മയ്ക്കും നല്‍കും. 

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സമവായ നീക്കം നടത്തിയത്. ഇതിന് അനുമതി തേടി സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജില്ലാ സെക്രട്ടറി നാസര്‍ സൂചിപ്പിച്ചു. 

സൗമ്യ രാജ്, ജയമ്മ എന്നിവർ

മുതിര്‍ന്ന നേതാവും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ തഴഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സിപിഎം കൊടിയുമേന്തി നഗരത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നിരുന്നു. 

ഇതേത്തുടര്‍ന്ന് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി ഇടപെട്ട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT