RRTS  പ്രതീകാത്മക ചിത്രം
Kerala

ചെലവ് 1.92 ലക്ഷം കോടി, പൂര്‍ത്തിയാകുക 12 വര്‍ഷം കൊണ്ട്; ആര്‍ആര്‍ടിഎസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ തത്വത്തില്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്.

ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കും. അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രവുമായി ആശയിവിനിമയം നടത്തുക ഗതാഗതവകുപ്പ് ആയിരിക്കും. ഇതിനായി ഗതാഗതവകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായാണ് ഗതാഗത വകുപ്പ് ആശയവിനിമയം നടത്തുക.

1,92,780 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ആദ്യഘട്ടമായ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ പൂര്‍ത്തിയായാല്‍ മറ്റു മൂന്ന് ഘട്ടങ്ങളിലായി കാസര്‍കോട് വരെ റെയില്‍പാത നീട്ടാനാണ് പദ്ധതി. തുടര്‍ന്ന് മംഗലാപുരം വരെയും തെക്ക് കന്യാകുമാരി വരെയും നീട്ടാനും ആലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമായതിനാല്‍ ഈ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതി നീട്ടുന്നതിന്റെ സാധ്യത കൂടി പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സില്‍വര്‍ ലൈനില്‍ നിന്ന് വ്യത്യസ്തമായി പരമാവധി തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത കടന്നുപോകുക. അടിയന്തര ഘട്ടത്തില്‍ മാത്രം ആളുകളുടെ ഭൂമി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

Cost 1.92 lakh crore, to be completed in 12 years; Government order in RRTS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT