അഖില ജിജിത്ത് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കൊപ്പം  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
Kerala

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം, ഇതു ചരിത്രം

ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൃശൂര്‍ പൂരത്തിന് ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത് എന്ന ടെക്നോളജി ആര്‍ക്കിടെക്റ്റ്. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.

പൂരത്തിന് സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് അഖിലയും സംഘവും ഒരുക്കിയിരിക്കുന്നത്. പ്രാഗോ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എല്‍എല്‍പിയുടെ സിഇഒ ആയ അഖില ഇത്തരത്തിലുള്ള പ്രധാന പരിപാടികള്‍ക്ക് മികച്ച സിസിടിവി സംവിധാനം ഒരുക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ്. എങ്കിലും തൃശൂര്‍ പൂരം പോലെയുള്ളവയ്ക്ക് സിസിടിവി നിരീക്ഷണ സംവിധാനം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അ്ഖിലയുടെ അഭിപ്രായം. കാലാവസ്ഥ,അധികാരികളും കമ്മിറ്റിയുമായുള്ള ഏകോപനം, അവസാന നിമിഷം പദ്ധതിയിലുള്ള മാറ്റങ്ങള്‍ അങ്ങനെ വെല്ലുവിളികള്‍ ഏറെയാണെന്ന് അഖില പറയുന്നു. ക്യാമറ സ്ഥാപിക്കുന്ന ആദ്യ ദിവസം മുതല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായാലും പ്രശ്‌നമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗരത്തിലുടനീളമുള്ള 500ലധികം ക്യാമറകള്‍ സംയോജിപ്പിച്ചുകൊണ്ട് നിരീക്ഷണ സംവിധാനം ഏകോപിപ്പിച്ച മുന്‍ പരിചയം തനിക്കുണ്ടെന്ന് അഖില പറയുന്നു. അഖിലയുടെ ഭര്‍ത്താവ് ജിജിത്തും പിന്തുണയുമായി ഒപ്പമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT