പിടിയിലായ പ്രതികൾ 
Kerala

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പരിശോധന, തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ പിടിയില്‍; കൊലപാതകം അടക്കം നിരവധി കേസുകള്‍

തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ കേരളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ കേരളത്തില്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരെയാണ് കേരള പൊലീസ് പിടികൂടിയത്. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പത്തനംതിട്ട പുന്നയ്ക്കാട്ട് നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് കൊലക്കേസുകളില്‍ പ്രതികളാണ് ഇരുവരും. മൂന്ന് കൊലപാതകം അടക്കം 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. സുഭാഷ് മൂന്ന് കൊലപാതകം അടക്കം 17 കേസുകളില്‍ പ്രതിയാണ്.

ആറുമാസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ലോട്ടറി കച്ചവടം അടക്കം നടത്തിവരികയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് വരും. അതിനിടെ ഇവരുടെ വിരലടയാളം ഉപയോഗിച്ച്, പ്രതികള്‍ കേരളത്തില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന കാര്യം കേരള പൊലീസ് അന്വേഷിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT