അധ്യാപികയ്ക്ക് നേരെ സൈബർ ആക്രമണം പ്രതീകാത്മക ചിത്രം
Kerala

മാർത്തോമ്മ പള്ളി തർക്കത്തിന്‍റെ പേരിൽ അധ്യാപികയ്ക്ക് നേരെ സൈബർ ആക്രമണം; കേസെടുക്കാതെ പൊലീസ്

വൈദികനോടൊപ്പം ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളജ് അധ്യാപിക സൈബർ ആക്രമണത്തിന് ഇരയായതായി പരാതി. കുടുംബ സുഹൃത്തായ വൈദികനോടൊപ്പം അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് യുവതി ആരോ​പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപിക പറയുന്നു. സംഭവത്തിൽ മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ആദ്യം അടുർ പൊലീസിൽ പരാതി നൽകിയിരുന്നു. ആരോപണവിധേയരെ സിഐ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചിത്രം ആദ്യമെത്തിയ വാട്‌സ്‌ ആപ്പ് ഗ്രൂപ്പിൽ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതി തീർപ്പാക്കി.

എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഫെയ്സ്ബുക്ക് പേജുകളിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരസ്യമാക്കി കൊണ്ട് വീണ്ടും ചിത്രം പ്രചരിപ്പിച്ചുവെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിനെ തുടർന്നാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT