സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം 
Kerala

ചര്‍ച്ച ഇന്ന്; എല്‍ജിഎസ് സമരം അവസാനിപ്പിക്കുന്നു, തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ തീരുമാനം

നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്. രാവിലെ 11നു മന്ത്രിയുടെഓഫിസിലാണ് ചര്‍ച്ച. ഇരു വിഭാഗങ്ങളിലെയും 3 പേരെ വീതമാണു ക്ഷണിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാരിനു തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാകില്ല.

ചര്‍ച്ചയുടെ ഫലം എന്തായാലും 32 ദിവസമായി തുടരുന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിനാലാണ് സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ പ്രതികൂല നിലപാട് തുടര്‍ന്നാല്‍ മറ്റു തരത്തില്‍ പ്രതിഷേധം തുടരാനും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനുമാണു ധാരണ.

ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വസ്തുതാവിരുദ്ധമായ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ സമരം തുടരാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍, മെക്കാനിക്, ഫോറസ്റ്റ് വാച്ചര്‍, സ്‌കൂള്‍ അധ്യാപക റാങ്ക് പട്ടികകളിലുള്ളവരും സമരം നടത്തുന്നുണ്ടെങ്കിലും ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT