പി എസ് മുരുകദാസ് - സുമേഷ് അച്ചുത്‌ 
Kerala

ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്‍

ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഷ്ട്രീയത്തില്‍ അതികായരെ പോലും തെരഞ്ഞടുപ്പില്‍ വീഴ്ത്തിയ അപരന്‍മാര്‍ ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്. വിജയിച്ച യുഡിഎഫ് സ്ഥാനാനാര്‍ഥിയെക്കാള്‍ 474 വോട്ടുകള്‍ അധികം നേടാന്‍ മുരുകദാസിന്റെ അപരന് കഴഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം് 'മോതിരം' ആണ് അനുവദിച്ചിരുന്നത്, എന്നാല്‍ അപരന്റെ ചിഹ്നം ചെയിന്‍ ആയിരുന്നു. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അപരന്‍മാര്‍ തോല്‍വി നിര്‍ണയിച്ചതില്‍ ഏറ്റവും വലിയ കനത്ത തിരിച്ചടി നേരിട്ടത് വിഎം സുധീരനായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍. സിപിഎം സ്ഥാനാര്‍ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വിഎസ് സുധീരന്‍ രംഗത്തെത്തുന്നത്. മത്സരത്തില്‍ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മനോജ് വിജയിച്ചു. അപരന്‍ സ്വന്തമാക്കിയത് 8,282 വോട്ടുകള്‍. ഈ റെക്കോര്‍ഡ് മറ്റൊരു അപരനും തകര്‍ക്കാനായിട്ടില്ല.

Duplicate candidate plays spoiler in Chittur; LDF candidate suffers defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

വലത് തരം​ഗത്തിനിടെ പുതു ചരി‍ത്രമെഴുതി കെ രാജൻ; ഒല്ലൂരിൽ ഹാട്രിക്ക് വിജയം

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

എംഎം മണിയുടെ കോട്ടയിളകി: ഉടുമ്പൻചോലയ്ക്ക് ഇനി 'സേനാപതിയുടെ കാവൽ'

പറത്തിയത് 8 സിക്‌സുകള്‍; ഒടുവില്‍ പൂരാന്‍ തിളങ്ങി; മികച്ച സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗ

SCROLL FOR NEXT