പി എസ് മുരുകദാസ് - സുമേഷ് അച്ചുത്‌ 
Kerala

ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്‍

ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഷ്ട്രീയത്തില്‍ അതികായരെ പോലും തെരഞ്ഞടുപ്പില്‍ വീഴ്ത്തിയ അപരന്‍മാര്‍ ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആണ് അനുവദിച്ചിരുന്നത്, എന്നാല്‍ അപരന്റെ ചിഹ്നം ചെയിന്‍ ആയിരുന്നു. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അപരന്‍മാര്‍ തോല്‍വി നിര്‍ണയിച്ചതില്‍ കനത്ത തിരിച്ചടി നേരിട്ടത് വിഎം സുധീരനായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍. സിപിഎം സ്ഥാനാര്‍ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വിഎസ് സുധീരന്‍ രംഗത്തെത്തുന്നത്. മത്സരത്തില്‍ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മനോജ് വിജയിച്ചു. അപരന്‍ സ്വന്തമാക്കിയത് 8,282 വോട്ടുകള്‍. ഈ റെക്കോര്‍ഡ് മറ്റൊരു അപരനും തകര്‍ക്കാനായിട്ടില്ല.

Duplicate candidate plays spoiler in Chittur; LDF candidate suffers defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍