കെ വി തോമസ്- ഇ ശ്രീധരൻ കൂടിക്കാഴ്ച, സ്ക്രീൻഷോട്ട് 
Kerala

കേരളത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞിട്ടില്ല; കെ റെയിലിനെ തള്ളാതെ ഇ ശ്രീധരന്‍

കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞതെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികളുമായി ബന്ധപ്പെട്ട് സഹായം തേടിയെത്തിയ സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇ ശ്രീധരന്റെ പ്രതികരണം.

ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കെ റെയില്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പദ്ധതികള്‍ ചര്‍ച്ചയായതായി കെ വി തോമസ് പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല. ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ പദ്ധതികളില്‍ കേരളത്തിന് അനുയോജ്യമായത് ഏത് എന്നതടക്കം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ഒരു കുറിപ്പ് തയ്യാറാക്കി നല്‍കാമെന്ന് ഇ ശ്രീധരന്‍ അറിയിച്ചതായും കെ വി തോമസ് അറിയിച്ചു.

കെ റെയില്‍ കേരളത്തില്‍ ഏതുരീതിയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അടങ്ങുന്ന കുറിപ്പാണ് നല്‍കുക. കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. പിന്നീട് മുഖ്യമന്ത്രിയായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കെ വി തോമസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT