കൊല്ലം: തേവലക്കരയില്‍ ആറരവര്‍ഷമായി മരുമകളുടെ മര്‍ദ്ദനം സഹിക്കുകയാണെന്ന് എണ്‍പതുവയസുള്ള ഏലിയാമ്മ.
വൃത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദ്ദനം. കുട്ടികളെ പോലും അടുത്തേയ്ക്ക് വിടില്ല. ഇരുമ്പു കമ്പി ഉപയോഗിച്ച് വരെ മര്‍ദ്ദിച്ചു. റോഡിലേക്ക് ഇറക്കിവിട്ടപ്പോഴാണ് നാട്ടുകാര്‍ എല്ലാം അറിയുന്നതെന്നും ഏലിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജുമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മഞ്ജുമോള്‍ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. ഏറെ നാളായി വയോധികയെ മരുമകള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ പൂട്ടിയിടുമെന്നും ഏലിയാമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏലിയാമ്മയെ അസഭ്യം പറഞ്ഞ് കൈ കൊണ്ട് മര്‍ദിച്ച് തള്ളിത്താഴെയിട്ട് വയറ്റില്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതു കൈയ്ക്ക് പരിക്കേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കി. തെക്കുംഭാഗം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
'ഞാന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. അടുക്കളയില്‍ പോകാന്‍ പാടില്ല. എനിക്ക് വൃത്തിയില്ല എന്നാണ് പറയുന്നത്. എന്നെ ജോലിക്കാരിയാണ് കുളിപ്പിക്കുന്നത്. എനിക്ക് മരിച്ചാല്‍ മതി. കുട്ടികളെ എന്റെ അടുത്ത് വരാന്‍ സമ്മതിക്കില്ല. കുട്ടികള്‍ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസവും മുറിയില്‍ കയറി വന്ന് ഉപദ്രവിച്ചു. ഇടിക്കുകയും അടിക്കുകയും ചെയ്തു. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടും. റോഡിലേക്ക് ഇറക്കിവിട്ടപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഇരുമ്പു കമ്പി കൊണ്ട് അടിച്ചു. ഒരടി തലയ്ക്ക് കൊണ്ട്. രണ്ടാമത്തെ അടി കൈ കൊണ്ട് തടഞ്ഞപ്പോള്‍ പരിക്കേറ്റു'-ഏലിയാമ്മ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates