Elanthoor Human Sacrifice Case കൊല്ലപ്പെട്ട റോസ്‌ലി, പത്മ 
Kerala

ഇലന്തൂര്‍ നരബലി കേസില്‍ ഇന്ന് വിചാരണ തുടങ്ങും

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധര്‍മ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നല്‍കിയെന്ന കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു നരബലി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും. കാലടി മറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിന്‍ (49) തിരോധാനക്കേസില്‍ 12ന് വിചാരണ തുടങ്ങും.

പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (56)യാണ് ഒന്നാം പ്രതി, നാട്ടുവൈദ്യന്‍ പത്തനംതിട്ട ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിങ് (72), ഭഗവല്‍ സിങിന്റെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ജയിലില്‍ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജകുമാര്‍ രണ്ട് കേസുകള്‍ക്കുമായി വാദിഭാഗത്തിനായി ഹാജരാകും. പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് ഇന്ന് നടക്കുക. റോസ്ലിന്റെ മകളുടെ വിചാരണ 12ന് നടക്കും.

2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 90 ദിവസത്തിനുള്ളില്‍ കാലടി പൊലീസും കടവന്ത്ര പൊലീസും കുറ്റപത്രം നല്‍കി. ആഭിചാര പൂജകള്‍ക്കിടെയായിരുന്നു നരബലികള്‍ നടന്നത്. 15 ലക്ഷം രൂപ പ്രതിഫലത്തില്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസ്ലിനെയും കഴുത്തറുത്ത് ബലിയര്‍പ്പിക്കുകയായിരുന്നു. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്ലിനെയും നരബലി നല്‍കിയെന്ന് ഭഗവല്‍ സിങ് വെളിപ്പെടുത്തിയത്.

Elanthoor Human Sacrifice Case trial will begin today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT