പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒന്നരക്കോടി തട്ടി പ്രതീകാത്മക ചിത്രം
Kerala

'നിരോധിത സംഘടനകള്‍ക്ക് പണം നല്‍കി'; പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒന്നരക്കോടി തട്ടി; അന്വേഷണം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയായിരുന്നു തട്ടിപ്പ്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പയ്യോളിയില്‍  ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

സൈബര്‍ തട്ടിപ്പിനെതിരെ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍ ഇതിന് ഇരയാകുന്നത് ആശങ്കാജനകമാണെന്ന് പൊലീസ് പറയുന്നു. വാട്‌സ് ആപ്പ് വഴി വിഡിയോ കോള്‍ വിളിച്ചാണ് തട്ടിപ്പ് സംഘം പയ്യോളിയിലെ വയോധികന്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് അറിയിച്ചത്. നിരോധിത സംഘടനകളുമായി വയോധികന് ബന്ധമുണ്ടെന്നും അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി.

കേസ് ഒഴിവാക്കാന്‍ കമ്മീഷനായി പണം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അടുത്ത നടപടി നേരിട്ടുള്ള അറസ്റ്റായിരിക്കുമെന്നും അറിയിച്ചതോടെ വയോധികന്‍ ഒന്നരക്കോടി രൂപ കൈമാറുകയായിരുന്നു. പിന്നീട് താന്‍ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് പൊലീസ് പറഞ്ഞു.

Elderly man in Payyoli lost ₹1.5 crore in 'digital arrest' scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT