aeroplane_protest 
Kerala

അവര്‍ എത്തിയത്  മദ്യപിച്ച് ലക്കുകെട്ട്; നാക്ക് കുഴഞ്ഞ് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും ആകുന്നില്ലെന്ന് ഇപി ജയരാജന്‍

ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു. യാത്രക്കാരുടെ മേലേക്ക് വീണപ്പോള്‍ ആരോ തള്ളിമാറ്റിയതാണെന്നും ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധമെന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. മദ്യപിച്ചവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ നടപടിയെടുക്കണെന്നും ജയരാജന്‍ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ടാണോ സമരം നടത്തേണ്ടത് എന്ന കാര്യത്തില്‍ വിഡി സതീശനാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT