ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. ഫയല്‍
Kerala

ആത്മകഥ മൂന്ന് ഭാഗങ്ങള്‍; പേരിട്ടിട്ടില്ലെന്ന് ഇപി; ആദ്യഭാഗം ഈ മാസം പുറത്തിറങ്ങും

പുറത്ത് വന്ന ഭാഗം തന്റെ ആത്മകഥയല്ലെന്നും ഇപി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും പുസ്തകം ഇറങ്ങുകയെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഭാഗം പൂര്‍ത്തിയായെന്നും ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു പ്രസാധകര്‍ ആരെന്ന കാര്യത്തിലും ആത്മകഥയുടെ പേരും തീരുമാനിച്ചിട്ടില്ല. പുറത്ത് വന്ന ഭാഗം തന്റെ ആത്മകഥയല്ലെന്നും ഇപി വ്യക്തമാക്കി.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇപി ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം' എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. പുസ്തകം ഉടന്‍ പുറത്തിറക്കുമെന്ന് ബുക്ക് കവര്‍ സഹിതം 'ഡിസി ബുക്‌സ്' അവരുടെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. പിന്നാലെ ജയരാജന്റെ ആത്മകഥയുടെ പിഡിഎഫ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തുടര്‍ന്ന് തന്റെ ആത്മകഥയെന്ന പേരില്‍ പുറത്തുവന്ന പിഡിഎഫില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ 'ഡിസി ബുക്ക്സിന്' നല്‍കില്ലെന്നും ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ഇപി നേരത്തെ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT