അനില്‍ ആന്റണിയും കെ സുരേന്ദ്രനും ഫെയ്സ്ബുക്ക്
Kerala

'അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയത് പിതൃശൂന്യ നിലപാട്'; കാര്‍ഷിക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കാര്‍ഷിക മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കാര്‍ഷിക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാര്‍ഷിക മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ബെജിപെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ ഒഴിവാക്കിയതിലാണ് ശ്യം പ്രതിഷേധം രേഖപ്പെടുത്തി. അണികള്‍ ആഗ്രഹിച്ചത് പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്യാമിന്റെ പോസ്റ്റ്. അനില്‍ ആന്റണിക്ക് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പിതൃശൂന്യ നിലപാടാണ് എന്നുമായിരുന്നു വിമര്‍ശനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി ശ്യാം തട്ടയില്‍ രംഗത്തെത്തി. പിസിയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പരസ്യമായി എതിര്‍ത്തി പാര്‍ട്ടി സംഘടനാ ചുമതല പരസ്യമായി ഉപേക്ഷിച്ച എന്നെ എന്തിനാ പ്രസിഡന്റെ മൂന്നാം തീയതി പുറത്താക്കുന്നത്...? ഞാന്‍ എന്നും മരണം വരയും ദേശീയതക്ക് ഈ സനാതനധര്‍മ്മത്തിന് ഒപ്പാമാണ്....എന്റെ ജീവനായ പ്രസ്ഥാനത്തിനൊപ്പാമാണ്....മറ്റ് പാര്‍ട്ടിക്കാര്‍ മെനക്കെട്ട് വിളിക്കണ്ട- എന്നാണ് പോസ്റ്റില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT