ലിന്റോ ജോസഫ് 
Kerala

'എല്‍ഡിഎഫ് കൃത്യമായി ചെയ്തിരുന്നു, യുഡിഎഫ് സര്‍ക്കാര്‍ മേല്‍നോട്ടം നടത്തിയില്ല'; മേപ്പാടി ദുരന്തത്തില്‍ മുന്‍ എംഎല്‍എ ലിന്റോ ജോസഫ്

'ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ലെന്നും മുന്‍ എംഎല്‍എ ആരോപിച്ചു.

'ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല. 225 mm മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നല്‍കാത്തതിന്റെയും ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായ ഫോളോ അപ്പുകള്‍ നടത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ലെന്നും' ലിന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണ്..!

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍

മലയോര മേഖലയുടെയും കേരളത്തിന്റെ തന്നെയും സ്വപ്ന പദ്ധതിയാണ് തുരങ്കപാത. എല്‍ഡിഎഫ് ഗവണ്‍മെന്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരുന്നത്.ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വയനാട് ടൗണ്‍ഷിപ്പ് പോലെ തന്നെ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. 225 ാാ മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നല്‍കാത്തതിന്റെയും ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായ ഫോളോ അപ്പുകള്‍ നടത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ല.

ഈ പദ്ധതിയോടുള്ള യുഡിഎഫിന്റെ മനോഭാവം നേരത്തെ തന്നെ വ്യക്തമായതാണ്. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കൃത്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നു.

UDF government did not supervise Meppadi disaster, Former MLA Linto Joseph says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

അഭിമന്യു വധക്കേസ്: വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും; 4 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കെപിസിസിക്ക് ഓണത്തിന് മുന്‍പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും