ഡോ. ടിആര്‍ ശങ്കുണ്ണി 
Kerala

'യുറീക്ക'യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

1970 ജൂണ്‍ ഒന്നിന് ഡോ കെഎന്‍ പിഷാരടി ചീഫ് എഡിറ്ററും ടിആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശൂരില്‍ നിന്നായിരുന്നു യുറീക്കയുടെ പിറവി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാര്‍ഷിക സര്‍വ്വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. ടി ആര്‍ ശങ്കുണ്ണി അന്തരിച്ചു. 91 വയസ്സായിരുന്നു. 1983 മുതല്‍ അഞ്ചു വര്‍ഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

ഏറെ ശ്രദ്ധേയമായ ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പ്പികള്‍ അടക്കം ആറ് പോപ്പുലര്‍ സയന്‍സ് ഗ്രന്ഥങ്ങളും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നാഷണല്‍ അവാര്‍ഡും നേടിയ വായുവിന്റെ കഥ, സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം നേടിയ ഹിതോപദേശ കഥകള്‍ അടക്കം നിരവധി ബാലസാഹിത്യ ഗ്രന്ഥങ്ങളും ഉറൂബ് അവാര്‍ഡ് കരസ്ഥമാക്കിയ വേദസാക്ഷി അടക്കം പതിനഞ്ച് നോവലുകളും മുഖ്യ രചനകളാണ്.

യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെഎന്‍ പിഷാരടി ചീഫ് എഡിറ്ററും ടിആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശൂരില്‍ നിന്നായിരുന്നു യുറീക്കയുടെ പിറവി. കാറളം സ്വദേശിയായ ഡോ ശങ്കുണ്ണി ഏറെക്കാലമായി തൃശ്ശൂര്‍ പാട്ടുരായ്ക്കലിലായിരുന്നു താമസം.

Founding Editor of 'Eureka' and noted writer TR Shankunni passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

'ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം'; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികള്‍'; കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പരാതി

മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് ശിവന്‍കുട്ടി; '1500 കോടി നല്‍കാത്തതിന്റെ കാരണം പറയുമല്ലോ?'

SCROLL FOR NEXT