Kerala High Court  ഫയൽ
Kerala

മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്‍പ്പെടെ നാലു കേസ്; പുനഃപരിശോധനാ ഹര്‍ജി ദുരുദ്ദേശപരം, 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ല

അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പിഴ ചുമത്തിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി അടക്കം 4 കേസുകള്‍ അവധിക്കാല ബെഞ്ചില്‍ ലിസ്റ്റ് ചെയ്യിച്ചതിനാണ് കഴിഞ്ഞ ഡിസംബര്‍ 23ന് ഹര്‍ജിക്കാരനായ എം ആര്‍ അജയന് കോടതി പിഴ ചുമത്തിയത്. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പിഴ ചുമത്തിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി പിഴ 10,000 രൂപയില്‍ നില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ എ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതി അവധിക്കു ശേഷം ചേരുമ്പോള്‍ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചില്‍ ലിസ്റ്റ് ചെയ്യിച്ചതെന്ന് പിഴ ചുമത്തിയ വേളയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു കേസിനു ശേഷം ഹര്‍ജിക്കാരന്റെ അഭിഭാഷകരും കോടതിയില്‍ ഉണ്ടായിരുന്നില്ല. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാനാണ് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പിഴ ചുമത്തിയത്.

Four cases, including one in the name of the Chief Minister's daughter: The review petition is malicious, the fine of Rs 40,000 cannot be cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാം' ; വാട്സ് ആപ്പിനോട് സുപ്രീം കോടതി

'തീരെ വിശ്വസിക്കാനാകുന്നില്ല, ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല'; വിങ്ങലോടെ വേണുഗോപാല്‍

'ലൈംഗിക വൈകൃതമുള്ള മനുഷ്യന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം'

ബംഗ്ലാദേശിന് കഷ്ടകാലമോ?, ടി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

'കാലം നെയ്ത ജാലമോ മായാജാലമോ...'; എസ് പി വെങ്കിടേഷ് എന്ന മലയാളത്തിലെ അണ്ടർറേറ്റഡ് സം​ഗീത സംവിധായകൻ

SCROLL FOR NEXT