പ്രതീകാത്മക ചിത്രം 
Kerala

പരശുറാമിനും ഏറനാടിനും ജനറൽ കോച്ചുകൾ; 25 മുതൽ യാത്ര ചെയ്യാം

പരശുറാമിനും ഏറനാടിനും ജനറൽ കോച്ചുകൾ; 25 മുതൽ യാത്ര ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്‌ .

ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

റിസർവേഷനില്ലാത്ത കോച്ചുകൾ ഈ ട്രെയിനുകളിൽ

22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 22610-കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 

16605- മംഗളൂരു- നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16606-നാഗർകോവിൽ- മംഗളൂരു ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

6791- തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ. 16792- പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ.

16649- മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16650- നാഗർകോവിൽ- മംഗളൂരു- പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

16191- താംബരം- നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 16192- നാഗർകോവിൽ- താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT